2011, ഏപ്രിൽ 26, ചൊവ്വാഴ്ച

സ്ഥാനാര്‍ത്ഥി


അഷ്‌റഫ് പനപ്പടി




കൈ കൂപ്പി തിരഞ്ഞെടുപ്പെത്തും മുറക്കിവര്‍
ബലികാക്കയെപ്പോലെ പറന്നടുക്കും....
മോഹന സ്വര്‍ഗ്ഗത്തില്‍ നമ്മേ നയിച്ചാകാശ
യാത്രക്കൊരുങ്ങി നില്‍ക്കും
നമ്മള്‍ വിഡ്ഡികള്‍ സ്വര്‍ഗ്ഗത്തിലുല്ലസിക്കേ...
വോട്ടു കൊത്തിയെടുത്തവര്‍ പോയൊളിക്കും


അഞ്ചാണ്ടു കഴിഞ്ഞു പിറക്കുന്ന ഉണ്ണിയില്‍
യേശുവിന്‍ നന്മ നാം കാത്തിരിക്കും,
പോയാണ്ട് പിറന്നതു പോലെയതുമൊരു
ചാപ്പിള്ളയെന്നതില്‍ മനം വെറുക്കും
പോകെ നീരസപ്പെട്ട് മുഖം തിരിക്കും....


ഒട്ടേറെ വണ്ടികളകമ്പടിയായ്,
ജയഭേരികളാഘോശ പ്പെരുമഴയായ്,
ബഹുവര്‍ണ്ണത്തോരണ പൂചെണ്ടുമായ് ജനം
ഓരത്ത് ഹാരമായ് കാത്തുനില്‍ക്കേ....


ടാര്‍പോളിന്‍ മാറ്റിയ ഷടകത്തിലാകാല
പ്രതിമ പോല്‍ നേതാവ് നെളിഞ്ഞ് നില്‍ക്കും
ഷാലില്‍ പൊതിഞ്ഞ തലയില്‍ നിന്നും
മുഴുദന്തം പുറത്തിട്ടു പല്ലിളിക്കും


വാഗധാന ധോരണി കത്തിനില്‍ക്കേ...
നാം ആകാശക്കോട്ടകള്‍ കെട്ടി വെക്കും
കോട്ട തന്‍ ഉച്ചിയിലേറിയിരുന്നു നാം
പട്ടാഭിശേകവും നോക്കി നില്‍ക്കേ...


വിഡ്ഡികള്‍ വിഡ്ഡികള്‍ വിഡ്ഡികളന്തരം
കമ്പനം കൊണ്ടൊന്നൂറിച്ചിരിക്കും
ജനമപ്പോഴും നേതാവിന്‍ ജയ് വിളിക്കും .....!!!
നമ്മളപ്പോഴും നേതാവിന്‍ ജയ് വിളിക്കും.....!!!